കശ്മീരിലെ ഗ്രൌണ്ട് റിയാലിറ്റി അറിയാതെയാണ് ചിലര്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നത്' എന്നായിരുന്നു ആസാദിന്‍റെ പ്രസ്താവന. 'ഡിഎൻഎ മ്യൂട്ടേഷന്‍ എന്നാല്‍ എന്താണ് എന്നതിന്‍റെ ഏറ്റവുംവലിയ തെളിവാണ് ഗുലാം നബി ആസാദിന്റെ ഈ മലക്കം മറിച്ചില്‍'
പതിനേഴ് മാസങ്ങള്‍ക്കുശേഷം 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കബ്ര പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനമായത്
ജമ്മുകാശ്മീരില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സേനയെ അയക്കുന്നു. 25000 സൈനികര്‍ ഉള്‍ക്കൊള്ളുന്ന 250 കമ്പനി കേന്ദ്രസേനയെ ആണ് ജമ്മുകാശ്മീരില്‍ വിന്യസിക്കുക
തദ്ദേശീയര്‍ക്ക് മാത്രമേ ഭൂമി വാങ്ങാൻ അവകാശമുള്ളൂ എന്ന നിലയില്‍ ചില അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പ്രത്യേക നിയമമാണ് ജമ്മുകാശ്മീരിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തത്. ആർട്ടിക്കിൾ 370 ജമ്മുവിന്റെ പുരോഗമനത്തിന് വിലങ്ങുതടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം
മെഹ്ബൂബയെ എത്രകാലം തടങ്കലിൽ വയ്ക്കാനാണ് ഉദ്ദേശ്യമെന്ന് നാളേക്കകം വ്യക്തമാക്കണമെന്നു കഴിഞ്ഞ 29നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിരുന്നു. മെഹ്ബൂബയുടെ മകൾ ഇൽതിജയുടെ ഹേബിയസ് കോർപസ് ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
'എന്തു പറയണമെന്ന് ഒരു തിട്ടവുമില്ല. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്. എനിക്കിപ്പോള്‍ ഡല്‍ഹിയില്‍ പോകാം. പാര്‍ലമെന്‍റില്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിയും' ജമ്മുകാശ്മീരിന്‍റെ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകളാണിത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ഫാറൂഖ് അബ്ദുള്ള പുറത്തിറക്കിയ പ്രസതാവനയിലാണ് സന്തോഷം മറച്ചു വെക്കാതെയുള്ള ഈ വാക്കുകള്‍.
ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി( അനുചേദം-370 ) എടുത്തുകളഞ്ഞ കേന്ദ്ര നടപടിക്കു തൊട്ടു പിന്നാലെ വീട്ടുതടങ്കലിലാക്കിയ ഫാറൂഖ് അബ്ദുള്ളയെ ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. വിചാരണ കൂടാതെ തടങ്കലില്‍ വെക്കാവുന്ന നിയമമായ പൊതു സുരക്ഷാ നിയമത്തിന്‍റെ പ്രയോഗമാണ് 83-കാരനായ ഫാറൂഖ് അബ്ദുള്ളയുടെ കാര്യത്തില്‍ നടന്നത്.
ചൈനയുടെ പിന്തുണയോടെയായിരുന്നു ശ്രമം. രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ക്കുകയായിരുന്നു.